Wednesday 4 August 2010

ജലയുദ്ധത്തിന് ആരവമായി

  ലോകമെമ്പാടുമുള്ള ജലോല്സവപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ആ സുദിനം വരവായി. ഓളപ്പരപ്പിലെ ഒളിമ്പിക്സ്‌ 2010 ഓഗസ്റ്റ്‌ 14 -)o തീയതി പുന്നമടക്കായലില്‍ അരങ്ങേറുമ്പോള്‍ അത്യന്തം ആവേശകരമായ പോരാട്ടങ്ങള്‍ തന്നെയാണ് നമ്മളെ കാത്തിരിക്കുന്നത്. കുട്ടനാടന്‍ കൈക്കരുത്തിനെ  വെല്ലു വിളിക്കാന്‍ കോട്ടയത്തെയും കൊല്ലത്തെയും ബോട്ട് ക്ലബ്ബുകള്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ തീ പാറുന്ന ഒരു കൂട്ടം പോരാട്ടങ്ങള്‍ക്ക് പുന്നമടക്കായല്‍ സാക്ഷ്യം വഹിക്കും. 58-) മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ 19 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പടെ 60 കളി വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടന് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ഓടി തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്ന ചുണ്ടന് 50,000 രൂപയുമാണ് സമ്മാനമായി കിട്ടുക. ഇതോടൊപ്പം ഫൈനലില്‍ കടക്കുന്ന നാല് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 85,000 രൂപ വീതം ബോണസും ലഭിക്കും. ബഹുമാനപ്പെട്ട രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ മുഖ്യാതിഥിയായെത്തുന്ന ഈ വര്‍ഷത്തെ വള്ളംകളിയില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഘര്‍ പങ്കെടുക്കും.


ജലരാജാവിനെ വാഴിക്കാനുള്ള അങ്കത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കരക്കാര്‍ ആവേശത്തിന്‍റെ അമരത്താണ് . കൈയും മെയ്യും മറന്ന് പരിശീലനത്തിരക്കിലാണ് പ്രമുഖ ബോട്ട് ക്ലബുകളെല്ലാം.ഓഗസ്ററ് 14 ന് ആലപ്പുഴയില്‍ നെഹ്റുട്രോഫി വള്ളംകളിക്ക് ആദ്യവിസില്‍ മുഴങ്ങുന്നതോടെ ആവേശം ക്ലൈമാക്സിലെത്തും.പണ്ടിട്റ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കയ്യോപ്പോട് കൂടിയ ആ വെള്ളിക്കപ്പു സ്വന്തമാക്കുന്നതിനു ഇത്തവണ പ്രമുഖ ബോട്ട്‌ക്ലബുകള്‍ ഒരുങ്ങുന്നത്‌ നീണ്ടകാലത്തെ പരിശീലനത്തോടെയാണ് . മുന്‍ വര്‍ഷങ്ങളില്‍ രണ്ടാഴ്‌ച പരിശീലന തുഴച്ചില്‍ നടത്തിയാണു മുന്‍നിര ക്ലബുകള്‍ ആലപ്പുഴ പുന്നമടക്കായലില്‍ എത്തിയിരുന്നതെങ്കില്‍ ഇക്കുറി ഒരുമാസത്തിലേറെ നീണ്ട തീവ്ര പരിശീലനമാണു ആരംഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കൊല്ലം ജീസസ്‌ ബോട്ട്‌ക്ലബ്‌ കാരിച്ചാല്‍ ചുണ്ടനില്‍ കുമളിയില്‍ തടാകത്തിലാണു പരിശീലനം തുടങ്ങിയിരിക്കുന്നത്‌. ലോകകപ്പ്‌ ഫുട്‌ബോളിനു ചില ടീമുകള്‍ അജ്‌ഞാതകേന്ദ്രങ്ങളില്‍ പരിശീലനം നടത്തിയതുപോലെ ഓളപ്പരപ്പിലെ ഒളിമ്പിക്‌സിനുള്ള ഈ മുന്നൊരുക്കം ജലോത്സവപ്രേമികളില്‍ അദ്‌ഭുതത്തിനൊപ്പം ആവേശവും ഉണര്‍ത്തിയിട്ടുണ്ട്. നെഹ്‌റു ട്രോഫി ജലമേളയില്‍ ഇക്കുറി കാവാലം കരയ്ക്ക്‌ രണ്ടു ചുണ്ടന്‍ വള്ളങ്ങളാണുള്ളത് ... കാവാലം കരുമാടിക്കുട്ടന്‍ ബോട്ട് ക്ലബ്‌ ശ്രീ ഗണേഷ് ചുണ്ടനിലും സഹോദരക്ലബ്‌ കാവാലം ബോട്ട് ക്ലബ്‌ കാവാലം ചുണ്ടനിലും മത്സരത്തിനിറങ്ങും... 

ജലോല്സവപ്രേമികള്‍ക്കായി 2010 നെഹ്‌റു ട്രോഫിയിലെ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരക്രമം താഴെക്കൊടുക്കുന്നു. പുന്നമടക്കായലില്‍ ഒരു പുതിയ ജലരജാവിന്റെ കിരീടധാരണത്തിനായി നമ്മുക്ക് ആവേശത്തോടെ കാത്തിരിക്കാം.






































 














2 comments:

Juleee said...

all the best kavalam karumadikkuttan boat club...

saraswathy said...

45 ലക്ഷം രൂപ ചെലവഴിച്ചു പുന്നമടകായലില്‍ അഭിമാന പോരാട്ടത്തിനിറങ്ങുന്ന കാവാലം കരുമാടിക്കുട്ടന്‍ ബോട്ട് ക്ലബ്ബിന്റെ ശ്രീഗനേഷ് ചുണ്ടന് വിജയ ആശംസകള്‍ നേരുന്നു..